തൊടുപുഴ (ഇടുക്കി): യുവതിക്ക് വിവാഹവാഗ്ദാനം നല്കി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. തമിഴ്നാട് രാമനാഥപുരം മഞ്ചൂര്‍ സ്വദേശി കാര്‍ത്തിക് രാജി (30)നെയാണ് തമിഴ്നാട് ഈറോഡില്‍നിന്ന് തൊടുപുഴ പോലീസ് പിടികൂടിയത്.
വാഗമണ്‍ സ്വദേശിനിയായ യുവതിയുടെ പക്കല്‍നിന്ന് രണ്ടു പവന്റെ മാലയാണ് കവര്‍ന്നത്. ഓഗസ്റ്റ് അഞ്ചിനാണ് സംഭവം. തമിഴ് വിവാഹ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് പ്രതി പരിചയപ്പെട്ടത്.
ഓഗസ്റ്റ് അഞ്ചിന് ഇരുവരും തൊടുപുഴയില്‍ കണ്ടുമുട്ടി. അന്ന് യുവതിയുടെ രണ്ട് പവന്റെ സ്വര്‍ണമാല ഊരിവാങ്ങി. അത് പ്രതി തന്റെ പക്കലുള്ള ലോക്കറ്റ് മാലയില്‍ കോര്‍ത്തു. തിരിച്ചുപോകുമ്പോള്‍ തരാമെന്നും പറഞ്ഞു.
സ്വര്ണമാണെന്നുപറഞ്ഞ് യുവാവിന്റെ കൈവശമുണ്ടായിരുന്ന അഞ്ചുപവന്‍ തൂക്കംവരുന്ന മുക്കുപണ്ടം യുവതിയുടെ കഴുത്തിലും ഇട്ടു. ഇരുവരും ഭക്ഷണംകഴിച്ച് വസ്ത്രം എടുക്കാന്‍ നഗരത്തിലുള്ള കടയില്‍ കയറി. യുവതി വസ്ത്രം നോക്കുന്നതിനിടയില്‍ പ്രതി കാറില്‍ മാലയുമായി പോയി.
യുവതി അടുത്തദിവസം തൊടുപുഴ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്ക് സമാനരീതിയില്‍ തമിഴ്നാട്ടില്‍ കേസുകളുണ്ടെന്ന് തൊടുപുഴ സിഐ എസ്. മഹേഷ് കുമാര്‍ പറഞ്ഞു. വിവാഹിതനായ പ്രതി താന്‍ ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് ഭാര്യയെ തെറ്റിധരിപ്പിച്ചതായും പോലീസ് പറഞ്ഞു.എസ്ഐ അജീഷ് കെ.ജോണ്‍, എസ്സിപിഒ കെ.ആര്. റെജിമോന്, സിപിഒമാരായ മഹേഷ് പി. രാജ്, മുജീബ് റഹ്മാന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.