കാളികാവ്: സ്വന്തം തോട്ടമെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് നൽകി പണംതട്ടുന്ന സംഘം പോലീസ് പിടിയിലായി. വണ്ടൂർ നരിമടക്കൽ കരുമാരോട്ട് മുഹമ്മദ് അഷ്റഫ് (55), പന്തപ്പള്ളി ചെരങ്ങാട്ടുപൊയിലിലെ ചെറുകാട് മുനവർ ഫൈറൂസ് (35) എന്നിവരെയാണ് കാളികാവ് പോലീസ് അപൂങ്ങോട് സ്വദേശിയെ മമ്പാട് പുള്ളിപ്പാടത്തെ അഞ്ച് ഏക്കർ കവുങ്ങിൻതോട്ടം കാണിച്ച് രണ്ട് ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ് പോലീസ് നടപടി. രണ്ടാംപ്രതിയായ മുനവർ ഫൈറൂസാണ് പരാതിക്കാരന് ഒന്നാംപ്രതിയായ മുഹമ്മദ് അഷ്റഫിനെ പരിചയപ്പെടുത്തിയത്.
വിവിധ സ്ഥലങ്ങളിൽ തോട്ടം ഉള്ളതായി മുഹമ്മദ് അഷ്റഫ് പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഒരു വർഷത്തെ വിളവ് എടുക്കുന്നതിന് പുള്ളിപ്പാടത്തെ കവുങ്ങിൻതോട്ടം രണ്ട് ലക്ഷം രൂപ പാട്ടം നിശ്ചയിച്ച് നൽകുകയുംചെയ്തു. പാട്ടത്തുക കൈമാറിയശേഷം വിളവെടുക്കാനായി പരാതിക്കാരന് തോട്ടത്തിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. വിളവ് എടുക്കുന്നത് യഥാർഥ തോട്ടമുടമ കാണാനിടയായി. ആർക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് പറഞ്ഞ് തോട്ടമുടമ വിളവെടുപ്പ് തടഞ്ഞു. തട്ടിപ്പിനിരയായ ആൾ കാളികാവ് പോലീസിൽ പരാതി നൽകി.
മുഹമ്മദ് അഷ്റഫ് നൽകിയ മേൽവിലാസത്തിൽ ആളെ കണ്ടെത്താനായില്ല. ഒളിവിൽപ്പോയ മുഹമ്മദ് അഷ്‌റഫിനെ ഐക്കരപ്പടിയിലെ വാടകവീട്ടിൽനിന്നും മുനവ്വർ ഫൈറൂസിനെ വീട്ടിൽനിന്നുമാണ് അറസ്റ്റുചെയ്തത്. ഒന്നാംപ്രതി നിരവധി സ്ഥലങ്ങളിൽ റബ്ബർതോട്ടങ്ങളും തെങ്ങിൻ തോപ്പുകളും കാണിച്ചും മുൻപും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണംകൊണ്ട് മറ്റു സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് ആർഭാട ജീവിതം നയിക്കുന്ന രീതിയാണ് മുഹമ്മദ് അഷ്റഫിേൻറതെന്ന് പോലീസ് പറഞ്ഞു.
കാളികാവ് പോലീസ് ഇൻസ്പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ എസ്ഐ അൻവർ സാദത്ത് ഇല്ലിക്കൽ, സീനിയർ സിവിൽ പോലീസുകാരായ റിയാസ് ചീനി, വി. വ്യതീഷ്, കെ.എം. ഷെമീർ, ഡ്രൈവർ സിപിഒ കെ.എം. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ രണ്ട് പേരേയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.