ജയ്പുര്‍: രാജസ്ഥാനില്‍ പിക്കപ്പ്വാന്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ പത്തുമരണം. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബാപ്പി ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.
ശ്രീ സാലാസര്‍ ബാലാജി മന്ദിര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച പിക്കപ്പ്വാനാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ ജയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുവാനുകളിലായാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള തീര്‍ഥാടകസംഘം എത്തിയതെന്നും ഇതിലൊരു വാനാണ് അപകടത്തില്‍പ്പെട്ടതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ ഭരണക്കൂടത്തോട് നിര്‍ദേശിച്ചതായും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.