കൊച്ചി: പെരുമ്പാവൂരിൽ ഡോക്ടറായ മീനാക്ഷിയുടെ (35) മരണം അനസ്തീഷിയ കുത്തിവെച്ചതുകൊണ്ടാണെന്ന് സംശയം. താമസസ്ഥലത്ത് നിന്ന് അനസ്തീസിയ മരുന്നും സിറിഞ്ചും കണ്ടെത്തി.
ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിനിയാണ് മീനാക്ഷി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ സർജിക്കൽ ഐസിയുവിലെ അനസ്‌തെറ്റിസ്റ്റാണ് ഇവർ. കഴിഞ്ഞ രണ്ട് വർഷമായി മീനാക്ഷി ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളിയിലെ ഫ്ലാറ്റിൽ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ ആശുപത്രിയിൽ നിന്ന് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിലെ മറ്റ് താമസക്കാർ വാതിൽ തുറക്കാൻ ശ്രമിച്ചു. വാതിൽ തുറക്കാത്തതിനാൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.