ന്യൂഡൽഹി : ഇന്ത്യ– ചൈന അതിർത്തി ശാന്തമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള എസ്ആർ ടോക്സ് എന്ന ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനുമായി ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാണ്. ബന്ധത്തിൽ പുതിയ ഊർജം ഉണ്ട്. പല മേഖലയിലും മുന്നോട്ടുപോകാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ – ചൈന ബന്ധത്തിലുണ്ടായിരിക്കുന്ന തിരിച്ചടികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപര്യമായിരുന്നില്ലെന്ന് വാങ് യി പറഞ്ഞു. 2024ലെ മോദി – ഷി ചർച്ചയാണ് അതിർത്തി പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനു സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. സഹകരണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പോസിറ്റീവ് ട്രെൻഡ് ആണ് ഉള്ളതെന്നു നേരത്തേ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ വാങ് യി പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.