പട്ന: ബിഹാറിൽ ബിജെപി-കോൺഗ്രസ് സംഘർഷം. പട്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് സംഭവം.
വോട്ടർ അധികാർ യാത്രയ്ക്കിടയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി കോൺഗ്രസ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
സമാധാനപരമായ പ്രതിഷേധം നടത്തുകയായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞുവെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. എന്നാൽ ബിജെപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് കോൺഗ്രസും ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നിരവധി ബിജെപി പ്രവർത്തകർ പട്‌നയിലെ കോൺഗ്രസ് ഓഫീസിന്റെ ഗേറ്റിൽ ചവിട്ടുകയും പിന്നീട് അകത്തേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്നതായി കാണാം. മറ്റൊരു വീഡിയോയിൽ, പട്‌നയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ഇരു പാർട്ടികളിലെയും അംഗങ്ങൾ പാർട്ടി പതാകകൾ ഉപയോഗിച്ച് പരസ്പരം അടിക്കുന്നതും വ്യക്തമാണ്.
ഇതിന് ഉചിതമായ മറുപടി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകൻ ഡോ. അശുതോഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. "ഉചിതമായ മറുപടി നൽകും. സർക്കാരിന്റെ ഇടപെടലോടെയാണ് ഇത് സംഭവിക്കുന്നത്. നിതീഷ് കുമാർ തെറ്റ് ചെയ്യുകയാണ്,", അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.