കൊയിലാണ്ടി: പതിമ്മൂന്നുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും.
പുതുപ്പാടി എലോക്കര കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫ(52)യെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.2022-ലാണ് കേസിനാസ്പദമായ സംഭവം.
പ്രതിയുടെ വീട്ടില്‍ ആളില്ലാത്തസമയത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി സ്വന്തം മൊബൈല്‍ഫോണില്‍ ലൈംഗികദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തതിനുശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ഒരിക്കല്‍ക്കൂടി പ്രതിയുടെ വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ഉമ്മയോട് പീഡനവിവരം പറയുകയും രക്ഷിതാക്കള്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു.
പ്രതി സമാനസ്വഭാവമുള്ള നാലുകേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.താമരശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.കെ. സത്യനാഥനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.