തിരുവനന്തപുരം: ഉള്ളൂരില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പോലീസുകാരനെ കുത്തി പരിക്കേല്പിച്ചയാൾ പിടിയില്‍. പാറോട്ടുകോണം സ്വദേശി സജീവ് ആണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. വലിയതുറ സിപിഒ മനുവിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 10.30-യോടെയായിരുന്നു സംഭവം.
കൊച്ചുള്ളൂരിലെ മനുവിന്റെ വീട്ടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് സജീവ് മനുവിനെ ആക്രമിക്കുകയും നെഞ്ചിലും മുഖത്തുമായി കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. നെഞ്ചില്‍ രണ്ടിടത്താണ് മനുവിന് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയതിന് പിന്നാലെ സജീവ് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിയുടേതെന്ന് കരുതുന്ന ബൈക്ക് നാട്ടുകാര്‍ കത്തിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
സംഭവത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പോലീസ് രാത്രി മുഴുവന്‍ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സജീവ് പിടിയിലായത്. മണ്ണന്തല, മെഡിക്കല്‍ കോളേജ് സ്റ്റേഷനുകളിലെല്ലാം സജീവിനെതിരെ നിരവധി കേസുകള്‍ ഉണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.