ഹൈദരാബാദ്: തെലങ്കാനയില്‍ പിഞ്ചുകുഞ്ഞുങ്ങളുമൊത്ത് വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി രക്ഷപ്പെട്ടു. രണ്ട് മക്കളും മരിച്ചു. തെലങ്കാനയിലെ മെഡ്ചല്‍ ജില്ലയില്‍ ബച്ചുപ്പളളി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
മുപ്പതുവയസുകാരിയായ ലക്ഷ്മിയാണ് മൂന്നും എട്ടും വയസുളള മക്കളുമൊത്ത് വാട്ടര്‍ ടാങ്കിലേക്ക് എടുത്തു ചാടിയത്. ആഴം കുറവായതിനാല്‍ യുവതി രക്ഷപ്പെട്ടു. എന്നാല്‍ രണ്ട് ആണ്‍കുട്ടികളും മുങ്ങിമരിക്കുകയായിരുന്നു.
കുടുംബ കലഹമാണ് ലക്ഷ്മിയെ മക്കളുമൊത്ത് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അവരെ ചികിത്സയ്ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ലക്ഷ്മിയുടെ ഭര്‍ത്താവ് ലക്ഷ്മണ് ഇഷ്ടികച്ചൂളയില് ദിവസവേതന തൊഴിലാളിയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.