എടപ്പാൾ: നവംബർ മാസം മുതൽ മണ്ഢല മകര വിളക്ക് കാലഘട്ടത്തിൽ കുറ്റിപ്പുറം മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് സൗകര്യങ്ങളായ വിരി വെക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം,വാഹന പാർക്കിംഗ്, കുടിവെള്ള സൗകര്യം, പുഴയോരത്ത് നീന്തൽ വിദഗ്ദർ, സുരക്ഷാ സൗകര്യങ്ങൾ, പ്രകാശ പൂരിതമായ ലൈറ്റുകൾ, ഡോക്ടർമാരുടെ സേവനം, ആംബുലൻസ് തുടങ്ങീ സൗകര്യങ്ങൾക്ക് വേണ്ടി മുൻകൂട്ടി തന്നെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറുകൾക്ക് ഫണ്ട് അനുവദിച്ച് നവംബർ ആദ്യവാരത്തിൽ തന്നെ മിനിപമ്പയെ സജ്ജമാക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ സ്വാഗതം പറഞ്ഞു. ജില്ലാ ജോയന്റ് സെക്രട്ടറി ജനാർദ്ധനൻ പട്ടേരി, രാധാകൃഷ്ണൻ നമ്പ്യാർ, ഹരീഷ് ചെറവല്ലൂർ, സതീശൻ കോലളമ്പ്, ശങ്കരൻ പന്താം കാട്ടിൽ എന്നിവർ പ്രസംഗിച്ചു. വി.വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.