തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടനയിൽ അസംതൃപ്തി അറിയിച്ച് ടി പി സിന്ധു മോൾ. കോർ കമ്മിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം കുറഞ്ഞെന്നാണ് വിമർശനം. 22 കോര്‍ കമ്മിറ്റി അംഗങ്ങളില്‍ വനിത ഒരാൾ മാത്രമെന്നാണ് സിന്ധു മോളുടെ കുറ്റപ്പെടുത്തൽ
കോർ കമ്മിറ്റിയിൽ സ്ത്രീകളെ അവഗണിച്ചെന്നും സിന്ധു മോള്‍ പരാതിപ്പെട്ടു. മീഡിയ പാനലിസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സിന്ധു മോളുടെ വിമർശനം. 'നാരീ തു നാരായണീ' എന്നാണ് നരേന്ദ്രമോദി പറഞ്ഞിട്ടുള്ളതെന്നും പക്ഷേ 22 പാനലിസ്റ്റുകളിൽ ഒരു വനിതമാത്രമാണുള്ളതെന്നും വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. 21 നാരായണന്മാരും ഒരു നാരായണിയും മതിയെന്നുള്ള തീരുമാനം എടുത്തിട്ടുണ്ട്. പുരുഷന്മാർ പൊതുവേ അബലന്മാർ ആയതാവും നാരായണന്മാരുടെ എണ്ണം കൂടാനുള്ള കാരണമെന്നും സിന്ധു പരിഹസിച്ചു.പുതിയ ഭാരവാഹി പട്ടിക പ്രഖാപിച്ചതിന് പിന്നാലെ ബിജെപിയിൽ അസ്വാരസ്യങ്ങൾ കനത്തിരുന്നു. ഇതിനിടെയാണ് സിന്ധുമോളുംരംഗത്തുവരുന്നത്. അതേസമയം സംസ്ഥാന നേതൃത്വം ഇതില്‍ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.