തിരുവനന്തപുരം: അമ്പൂരി ചക്കപ്പാറയിൽ പുരയിടത്തിൽനിന്നും വനം വകുപ്പ് പിടികൂടിയ പുലിക്കുട്ടി ചത്തു. മൂന്നര വയസുള്ള പെൺപുലിയാണ് ചത്തത്. വെള്ളിയാഴ്ചയാണ് കാരിക്കുഴിയിൽ നിന്നും മയക്കുവെടിവെച്ച് പുലിയെ പിടികൂടിയത്. പിന്നാലെ ചികിത്സക്കായി വനംവകുപ്പ് നെയ്യാർ ലയൺ സഫാരി പാർക്കിലെത്തിച്ചതായിരുന്നു.
എന്നാൽ രാവിലെ ചത്ത നിലയിൽ പുലിക്കുട്ടിയെ കൂട്ടിൽ കണ്ടെത്തി. പുലിക്കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ കമ്പിയിൽ കുരുങ്ങിയതാണെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാകാം മരണകാരണമെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. അതേസമയം മയക്കുവെടിയുടെ അമിത ഡോസാണോ മരണകാരണം എന്നും സംശയമുണ്ട്. പുലിക്കുട്ടിയെ പ്രോട്ടോകോൾ പ്രകാരം പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി സംസ്‌കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.