കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ ഒരുപവൻ വരുന്ന സ്വർണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചശേഷം പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു ഷർട്ടിട്ട് കടന്നയാൾ പിടിയിൽ. നല്ലളം ളളിശ്ശേരിക്കുന്ന് നടവട്ടംപറമ്പ് ആയിഷാസിൽ നവാസ് അലി (39)യെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും പിടികൂടിയത്.
മോഷ്ടിക്കുമ്പോൾ ചുവന്ന ഷർട്ടിട്ടിരുന്ന ഇയാൾ തൊട്ടപ്പുറത്ത് പോയി കൈയിൽ കരുതിയ മറ്റൊരു ഷർട്ടെടുത്തിടുകയായിരുന്നു. നാട്ടുകാരും പോലീസും ചുവന്നഷർട്ടിട്ട ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോൾ പെട്ടെന്ന് തടിതപ്പാനാണ് ഇയാൾ ഇത്തരത്തിൽ ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30-ന് പന്നിയങ്കര വി.കെ. കൃഷ്ണമേനോൻ റോഡിലൂടെ നടന്നുപോകുകയായിരുന്ന പന്നിയങ്കര തിരുനിലംവയൽ സ്വദേശിനി ശീലാവതിയുടെ ഒരുപവൻവരുന്ന മാലയാണ് പിടിച്ചുപറിച്ചത്.
മോഷ്ടിച്ച സ്വർണം വിറ്റുകൊടുക്കാൻ സഹായിച്ച നല്ലളം കണ്ണാരമ്പത്ത് ബാസിത്ത് (36) എന്നയാളും പോലീസ് പിടിയിലായിട്ടുണ്ട്.
നവാസ് അലിയെ വ്യാഴാഴ്ച രാവിലെ തിരുത്തിയാട് മെൻസ് ഹോസ്റ്റൽ പരിസരത്തുവെച്ചാണ് പിടികൂടിയത്. ഉച്ചയോടെ ബാസിത്തിനെയും പിടികൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പന്നിയങ്കര ഇൻസ്പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ പ്രസന്നകുമാർ, എസ്‌സിപിഒമാരായ ദിലീപ്, ശരത്ത് രാജൻ, സിപിഒ പ്രജീഷ്, ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ കെ. സുജിത്ത്, അസി. സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സിപിഒ മാരായ ഐ.ടി. വിനോദ്, അനുജ് വളയനാട്, സിപിഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.