പത്തനംതിട്ട: ഒരു യുവനേതാവ് തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചെന്ന് നടിയും മുന്‍മാധ്യമപ്രവര്‍ത്തകയും മോഡലുമായ റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. പഞ്ചനക്ഷത്രഹോട്ടലില്‍ മുറിയെടുക്കാമെന്നു പറഞ്ഞ് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ചായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. ആരോപണങ്ങള്‍ ശക്തമായതോടെ ബുധനാഴ്ച രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലെ അടൂര്‍ നെല്ലിമുകളിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയത്.എംഎല്‍എ വീട്ടില്‍ ഇല്ല എന്ന ഒരു പൊതുധാരണ ഉണ്ടാക്കാന്‍ അദ്ദേഹം സ്ഥിരമായി ഉപയോഗിക്കുന്ന എംഎല്‍എ ബോര്‍ഡുവെച്ച വാഹനം വീട്ടില്‍ നിന്ന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയിടുകയും ചെയ്തു. അടുത്ത സുഹൃത്തുക്കളെ മാത്രമായിരുന്നു വീട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് ബുധനാഴ്ച തന്നെ പാര്‍ട്ടിയില്‍ ആവശ്യം ശക്തമായിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ശക്തമായതോടെയാണ് ഒടുവില്‍ രാജിയിലേക്ക് കാര്യങ്ങളെത്തിയത്. ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ പിന്നെ മറ്റു വഴികള്‍ ഇല്ലാതായി. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.വീട്ടില്‍ ഇല്ല എന്ന് ഒരു പൊതു ധാരണയുണ്ടാക്കാൻ എംഎല്‍എ ബോര്‍ഡുവെച്ച വാഹനം വീട്ടില്‍ നിന്ന് മാറ്റിയിടുകയും ചെയ്തു.
0
വ്യാഴാഴ്ച, ഓഗസ്റ്റ് 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.