കർണാടക: പ്രിൻസിപ്പലിനെ മാറ്റാൻ സ്കൂളിലെ കുടിവെള്ള സംഭരണിയിൽ വിഷം ചേർത്തു.
കർണാടക ബലഗാവി ഹുലികാട്ടിയിലെ എൽ പി സ്‌കൂളിലാണ് സംഭവം. സംഭവത്തിൽ ശ്രീരാമസേന താലൂക്ക് സെക്രട്ടറി സാഗർ പാട്ടിൽ ഉൾപ്പടെയുള്ളവർ അറസ്റ്റിലായി.വിഷം ചേർക്കാൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഉപകരണമാക്കിയെന്നാണ് കണ്ടെത്തൽ. കൃത്യം നടത്തിയത് സ്കൂൾ പ്രിൻസിപ്പൽ ഇസ്ലാംമത വിശ്വാസിയായതിന്റെ വിരോധത്തിലാണെന്നാണ് വിവരം.ജൂലൈ 14 ന് ജനത കോളനിയിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ ഏഴ് മുതൽ പത്ത് വയസ്സ് വരെ പ്രായമുള്ള നിരവധി കുട്ടികൾ വെള്ളം കുടിച്ചതിനെ തുടർന്ന് രോഗബാധിതരായി. 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രധാനാധ്യാപകൻ സുലൈമാൻ ഗുരൈനായിക് സൗണ്ടാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.