സന : നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താ മെഹ്ദി.
യെമൻ ഡപ്യൂട്ടി അറ്റോർണി ജനറലുമായി തലാലിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയെന്നും വധശിക്ഷാ തീയതി ഉടൻ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അബ്ദുൽ ഫത്താ മെഹ്ദി ശനിയാഴ്ച സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു.അറ്റോർണി ജനറലിനു നൽകിയ കത്തിന്റെ ചിത്രവും അബ്ദുൽ മെഹ്ദി പങ്കുവച്ചു. നിമിഷപ്രിയ തലാലിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ചെന്ന് കോടതി കണ്ടെത്തിയതാണെന്ന് കത്തിൽ പറയുന്നു.
2025 ജൂൺ ഏഴിന് നടത്താൻ നിശ്ചയിച്ച വധശിക്ഷ അറ്റോർണി ജനറലിന്റെ ഉത്തരവിനെത്തുടർന്നാണ് നീട്ടിവച്ചത്. പുതിയ തീയതി ഉടൻ നിശ്ചയിക്കണമെന്നും യാതൊരു ഒത്തുതീർപ്പിനും ഇല്ലെന്നും അദ്ദേഹം പറയുന്നു. സമാന ആവശ്യം ഉന്നയിച്ച് ജൂലൈ 25നും ഓഗസ്റ്റ് നാലിനും അബ്ദുൽ മെഹ്ദി കത്ത് അയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.