ന്യൂഡൽഹി : 18 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയും കുവൈത്തും വിമാനസീറ്റ് ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. എയർ സർവീസ് കരാർ പ്രകാരമാണ് പ്രതിവാര സീറ്റുകളുടെ എണ്ണം (ക്വോട്ട) തീരുമാനിക്കുന്നത്. ഇന്ത്യയും കുവൈത്തും തമ്മിൽ 12,000 സീറ്റുകളുടെ ക്വോട്ടയാണുണ്ടായിരുന്നത്. ഇത് 18,000 ആക്കും.
സീറ്റെണ്ണം കൂടുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുന്നതു പ്രവാസികൾക്കു ഗുണകരമാകും. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന കുവൈത്തിൽനിന്നുള്ള എല്ലാ വിമാനക്കമ്പനികൾക്കും കൂടി 18,000 സീറ്റുകൾ അനുവദിക്കും. തിരിച്ചു സർവീസ് നടത്തുന്ന ഇന്ത്യൻ കമ്പനികൾക്കും ഇത്രയും സീറ്റുകളുണ്ടാകും. ദിവസവും ഏകദേശം 40 വിമാനസർവീസുകളാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.