ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ രാജിക്ക് പിന്നാലെ ഓഫീസ് ജീവനക്കാരെ മാതൃ കേഡറിലേക്ക് തിരിച്ച് വിളിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ഓഫീസില്‍ വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും അവരും മാതൃ കേഡറിലേക്ക് മടങ്ങാനുള്ള നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഉപരാഷ്ട്രപതിക്കായി പുതുതായി നിര്‍മ്മിച്ച ഓഫീസിന്റെ ഒരു ഭാഗം പൂട്ടിയതായാണ് വിവരം. ധന്‍കറിന്റെ സെക്രട്ടറി, പ്രിന്‍സിപ്പള്‍ പ്രൈവറ്റ് സെക്രട്ടറി, പ്രത്യേക ചുമതല ഉദ്യോഗസ്ഥന് എന്നിങ്ങനെ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരും ഓഫീസ് വിട്ടവരുടെ പട്ടികയിലുണ്ട്. വിരമിച്ച ശേഷം ധന്‍കറിന് പേഴ്സണല്‍ സ്റ്റാഫുകളുടെ അഞ്ചംഗ സംഘത്തെയും ടൈപ്പ് VIII ബംഗ്ലാവോ അല്ലെങ്കില്‍ അതിന് സമാനമായ വസതിയോ അനുവദിക്കും. നിലവില്‍ ധന്‍കറിന് ഓഫീസ് വിടാന്‍ ഒരു മാസം കാലാവധിയാണ് നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.