കാസർകോട്: ചെറുവത്തൂരില്‍ ദേശീയപാതയിലേക്ക് വീരമലക്കുന്നിടിഞ്ഞുവീണ സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ. ദേശീയപാതയിലെ അപകട മേഖലകളെ കുറിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയെങ്കിലും അവർ അത് പരിഗണിച്ചില്ല. വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വീരമലക്കുന്നിൽ മണ്ണിടിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോൺ സർവേ നടത്തിയതിൽ പാതയിൽ വിള്ളൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനുശേഷം ആ റിപ്പോർട്ട് ദേശീയപാത അതോറിറ്റി അധികൃതർക്ക് അയക്കുകയും ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ നടപടിയുണ്ടായില്ല. ദേശീയപാതാ അതോറിറ്റിയാണ് വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും കളക്ടർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.