പട്‌നയിലെ പരസ് ആശുപത്രിയിൽ അഞ്ചംഗ സായുധ സംഘം അതിക്രമിച്ചുകയറി ചികിത്സയിലായിരുന്ന രോഗിയെ വെടിവെച്ച് കൊലപ്പെടുത്തി

പട്‌ന: ബിഹാർ തലസ്ഥാനമായ പട്‌നയിലെ പരസ് ആശുപത്രിയിൽ അഞ്ചംഗ സായുധ സംഘം അതിക്രമിച്ചുകയറി ചികിത്സയിലായിരുന്ന രോഗിയെ വെടിവെച്ച് കൊലപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിൽ, അക്രമികൾ തോക്കെടുത്ത് മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതും പിന്നീട് രക്ഷപ്പെടുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വെടിയേറ്റ ചന്ദൻ മിശ്ര എന്നയാൾ ചികിത്സയിലിരിക്കെ മരിച്ചു.

കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാ സംഘാംഗവുമാണ് കൊല്ലപ്പെട്ട ബക്സർ സ്വദേശിയായ ചന്ദൻ മിശ്ര. ആരോഗ്യ കാരണങ്ങളാൽ പരോളിലിറങ്ങിയ ഇയാൾ പട്‌നയിലെ പരസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതറിഞ്ഞെത്തിയ എതിർ ഗുണ്ടാ സംഘങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊടും കുറ്റവാളിയായ ചന്ദൻ മിശ്രക്കെതിരെ 12ലധികം കൊലക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാളെ ബക്സറിൽ നിന്ന് ഭാഗൽപൂർ ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരോളിലിറങ്ങി ചികിത്സയ്ക്കായി പരസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എതിരാളി സംഘത്തിന്റെ ആക്രമണമാകാം ആശുപത്രിയിൽ നടന്നതെന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് കാർത്തികേയ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !