പട്‌ന: ബിഹാർ തലസ്ഥാനമായ പട്‌നയിലെ പരസ് ആശുപത്രിയിൽ അഞ്ചംഗ സായുധ സംഘം അതിക്രമിച്ചുകയറി ചികിത്സയിലായിരുന്ന രോഗിയെ വെടിവെച്ച് കൊലപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിൽ, അക്രമികൾ തോക്കെടുത്ത് മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതും പിന്നീട് രക്ഷപ്പെടുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വെടിയേറ്റ ചന്ദൻ മിശ്ര എന്നയാൾ ചികിത്സയിലിരിക്കെ മരിച്ചു.
കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാ സംഘാംഗവുമാണ് കൊല്ലപ്പെട്ട ബക്സർ സ്വദേശിയായ ചന്ദൻ മിശ്ര. ആരോഗ്യ കാരണങ്ങളാൽ പരോളിലിറങ്ങിയ ഇയാൾ പട്‌നയിലെ പരസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതറിഞ്ഞെത്തിയ എതിർ ഗുണ്ടാ സംഘങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൊടും കുറ്റവാളിയായ ചന്ദൻ മിശ്രക്കെതിരെ 12ലധികം കൊലക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാളെ ബക്സറിൽ നിന്ന് ഭാഗൽപൂർ ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരോളിലിറങ്ങി ചികിത്സയ്ക്കായി പരസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എതിരാളി സംഘത്തിന്റെ ആക്രമണമാകാം ആശുപത്രിയിൽ നടന്നതെന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് കാർത്തികേയ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.