അസം കുടിയൊഴിപ്പിക്കൽ:വിമൻ ഇന്ത്യ മൂവ്മെൻറ് ആലുവ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് സമീപം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

എറണാകുളം ;അസം കുടിയൊഴിപ്പിക്കൽ:രാജ്യം ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ പൗരന്മാർക്ക് അടിസ്ഥാന ആവശ്യങ്ങൾ വിഭജിച്ച് നൽകുന്ന നിന്ദ്യമായ സാഹചര്യത്തിൽ:കെ കെ റൈഹാനത്ത്,

ബുൾഡോസർ രാജ്  അവ സാനിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കുക, അസമിൽ ബുൾഡോസറുകൾക്ക് കീഴിൽ നീതി തകർക്കപ്പെടുന്നു, പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന ബുൾഡോസിംഗ് നിർത്തുക. എന്ന പ്രമേയത്തിൽ വിമൻ ഇന്ത്യ മൂവ്മെൻറ് ആലുവ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് സമീപം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത രാജ്യത്തെ ഒറ്റുകൊടുത്തവരാണ് രാജ്യത്തിനുവേണ്ടി ജീവ ത്യാഗം ചെയ്തവരുടെ പിന്മുറക്കാരെ രാജ്യത്തിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ പൗരന്മാർക്ക് അടിസ്ഥാന ആവശ്യങ്ങൾ വിഭജിച്ച് നൽകുന്ന നിന്ദ്യമായ സാഹചര്യത്തിലൂടെയാണ് രാജ്യം പോകുന്നതെന്നും  വിമൻ ഇന്ത്യ മൂവ്മെൻറ് ദേശീയ വൈസ് പ്രസിഡൻറ് കെ കെ റൈഹാനത്ത് ടീച്ചർ  പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

മണ്ഡലം പ്രസിഡൻറ് സുനിത സലാമിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണയിൽ ജില്ലാ ജനറൽ സെക്രട്ടറി ഫസീല യൂസഫ്, ആലുവ മണ്ഡലം സെക്രട്ടറി സനൂഫിയ കുന്നത്തുനാട് മണ്ഡലം പ്രസിഡൻറ് ബൽക്കീസ് അസീസ് ,എസ്ഡിപിഐ ആലുവ മണ്ഡലം സെക്രട്ടറി സലിം കുഴുവേലിപ്പടി തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !