കൊച്ചി; ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജ് പദവിയിൽ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേ.
ഈ പദവി വഹിക്കാൻ അരുൺ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.സിംഗിൾ ബെഞ്ച് വിധിക്കെതിരെ അരുൺ കുമാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ വിധി. തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളജ് മുൻ പ്രിൻസിപ്പല്‍ ഇൻ ചാർജായിരുന്ന സമയത്ത് ആൺകുട്ടികളുടെ ഹോസ്റ്റലിലേക്കു മീനും ഇറച്ചിയും മുട്ടയും പാലും അടക്കമുള്ളവ വാങ്ങിയ ഇനത്തിലും ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വകയിലും ക്രമക്കേടു നടന്നിട്ടുണ്ട് എന്നു ചൂണ്ടിക്കാട്ടി പ്രഫ. വിനു തോമസിന് ഷോകോസ് നോട്ടിസ് നൽകിയിരുന്നു.
എന്നാൽ മറുപടി സമർപ്പിക്കാൻ തനിക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ല എന്നു കാട്ടി വിനു തോമസ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. എന്നാൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. തുടർന്ന് രേഖകളുടെ ഡിജിറ്റൽ പകർപ്പ് എടുക്കുന്നതും നിഷേധിക്കുന്നു എന്നു കാട്ടി നൽകിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വി.എ.അരുൺ കുമാറിനെതിരെ കേസെടുക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.