ബെംഗളൂരു : ജ്വല്ലറി ഉടമയെയും ജീവനക്കാരെയും തോക്കിൻ മുനയിൽ നിർത്തി 18 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസം രാത്രി 8.30നു മാടനായകനഹള്ളിയിലെ റാം ജ്വല്ലറി അടയ്ക്കുന്നതിനിടെയാണു മുഖംമൂടി ധരിച്ച 3 പേർ അകത്തു കയറിയത്.
ഇതിലൊരാൾ തോക്കു ചൂണ്ടി ഉടമ കനയ്യലാലിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. കനയ്യയുടെ വിളികേട്ടു സമീപ കടയിലെ യുവാവ് രക്ഷയ്ക്കെത്തിയെങ്കിലും ഇയാൾക്കു നേരെയും കവർച്ചക്കാർ തോക്കു ചൂണ്ടി. തുടർന്നു ജ്വല്ലറിയിലെ 185 ഗ്രാം ആഭരണങ്ങൾ കവർന്നു കടന്നു കളഞ്ഞെന്നാണു കേസ്. ദൃശ്യങ്ങൾ ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഒരു മിനിറ്റിൽ താഴെ സമയമെടുത്താണു കവർച്ച നടത്തിയത്. കേസെടുത്ത പൊലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.