കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി കൃഷ്ണജിത്തിനെ (27) ആണ് വെെക്കം പോലീസ് അറസ്റ്റുചെയ്തത്.
മൂന്ന് പ്രതികളുള്ള കേസിൽ ഒന്നാംപ്രതിയായ യുവതിയും മൂന്നാംപ്രതിയും നേരത്തേ അറസ്റ്റിലായിരുന്നു.ഫോണിലൂടെ വെെദികനുമായി പരിചയത്തിലായ ശേഷം ഹണിട്രാപ്പിൽ കുടുക്കി മൂന്നംഗ സംഘം വെെദികനിൽ നിന്ന് പണം അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.2023 ഏപ്രിൽ 24-ാം തീയതി മുതൽ ഗൂഗിൾ പേ വഴിയും എസ്ഐബി മിറര്‍ ആപ്പ് വഴിയുമാണ് 60 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിൽ ഒന്നും മൂന്നും പ്രതികളായ നേഹ ഫാത്തിമ (25), സാരഥി (29) എന്നിവരെ നേരത്തെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.