വഡോദര : ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ പാന്‍ട്രി ജീവനക്കാര്‍ മര്‍ദിച്ചു. വരാവല്‍ ജബല്‍പൂര്‍ എക്സ്പ്രസ്സില്‍ ആണ് സംഭവം. ജീവനക്കാരന്റെ കരാര്‍ റദ്ദാക്കിയതായി റെയില്‍വേ പിന്നാലെ അറിയിച്ചു.
ഉത്തരേന്ത്യന്‍ ട്രെയിനുകളില്‍ പാന്‍ട്രി ജീവനക്കാര്‍ യാത്രക്കാരെ ആക്രമിക്കുന്നത് ആദ്യ സംഭവമല്ല. വേരാവലില്‍ നിന്ന് ജബല്‍പൂരിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ വഡോദരയില്‍ എത്തിയപ്പോഴാണ് പുതിയ സംഭവം. ഐആര്‍സിടിസി നിരക്കിനു മുകളില്‍ പണം ഈടാക്കിയത് ചോദ്യം ചെയ്തതാണ് പാന്‍ട്രി ജീവനക്കാരെ പ്രകോപിതരാക്കിയത്.
സംഘമായി എത്തി യാത്രക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെയാണ് പ്രതികരണവുമായി റെയില്‍വേയും എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ജീവനക്കാരുടെ കരാര്‍ റദ്ദാക്കി എന്നും ആയിരുന്നു പ്രതികരണം. മര്‍ദ്ദനം നടന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കണം എന്നാ ആവശ്യം ശക്തമാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.