മലയാളി വിദ്യാർത്ഥിനിയെ കാനഡയിലെ താമസ സ്ഥലത്തു, മരിച്ച നിലയിൽ കണ്ടെത്തി.
പനമൂട് (കൊല്ലം, ഇരവിപുരം) ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണു മരിച്ചത്. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞ ദിവസമാണു നാട്ടിലുള്ള ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മരണം സംഭവിക്കുന്ന ദിവസം അനീറ്റ വീട്ടിലേക്കു വിളിച്ചിരുന്നു. പനി ഉണ്ടെന്ന് അമ്മയോടു പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ. സംസ്കാര ശുശ്രുഷകൾ പിന്നീട് നാട്ടിൽ നടക്കും. സഹോദരൻ: നിഖിൽ (വിദ്യാർഥി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.