കൊൽക്കത്ത : മനുഷ്യക്കടത്ത് സംഘത്തിൽനിന്ന് 56 യുവതികളെ റെയിൽവേ സംരക്ഷണ സേന രക്ഷപ്പെടുത്തി. ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് രണ്ടുപേർ യുവതികളെ കടത്തിയത്. യുവതികൾ ടിക്കറ്റില്ലാതെ കൂട്ടത്തോടെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ജൽപൈഗുരി-പട്ന ക്യാപിറ്റൽ എക്സ്പ്രസിലെ ജീവനക്കാരുടെ ഇടപെടലാണ് മനുഷ്യക്കടത്ത് സംഘത്തെ പിടികൂടാൻ സഹായിച്ചത്. സ്ത്രീകളെ കടത്തിയ സംഘത്തിലെ ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു.
ബംഗാളിലെ ജൽപൈഗുരി, കൂച്ച് ബെഹാർ, അലിപുർദുവാർ ജില്ലകളിൽ നിന്നുള്ളവരാണ് 18നും 31നും ഇടയിൽ പ്രായമുള്ള യുവതികൾ. തെറ്റായ വാഗ്ദാനങ്ങൾ നൽകിയാണ് സ്ത്രീകളെ കൂട്ടികൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. യുവതികളിൽ ആർക്കും ടിക്കറ്റ് ഉണ്ടായിരുന്നില്ല. കയ്യിൽ കോച്ചിന്റെയും ബെർത്തിന്റെയും നമ്പരുകളാണ് പതിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് കൂട്ടിക്കൊണ്ടു വന്നതെന്ന് സ്ത്രീകൾ റെയിൽവേ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഒരു പുരുഷനും സ്ത്രീയുമാണ് യുവതികളെ ജോലി വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയത്. യുവതികൾക്ക് ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്തശേഷം എന്തിനാണ് ബിഹാറിലേക്ക് കൊണ്ടുപോകുന്നതെന്ന അധികൃതരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഇരുവർക്കുമായില്ല. ബെംഗളൂരുവിലെ ജോലി സംബന്ധമായ രേഖകൾ ഹാജരാക്കാനോ, യാത്രയുടെ കാരണം വിശദീകരിക്കാനോ കഴിഞ്ഞില്ല. ഇതോടെ, ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതികളെ വീടുകളിലേക്കു മടക്കി അയച്ചു. മനുഷ്യക്കടത്താണെന്ന് മനസ്സിലായതോടെ റെയിൽവേ സംരക്ഷണ സേനയും പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.