ഏഴംകുളം (പത്തനംതിട്ട) : അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. അനാഥാലയത്തിൽ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അടൂർ പൊലീസ് കഴിഞ്ഞ മാസം പോക്സോ കേസെടുത്തിരുന്നത്. അന്ന് ഈ കേസിൽ ആരേയും പ്രതിചേർത്തിരുന്നില്ല.
പിന്നീട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അനാഥാലയ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തത്. നടത്തിപ്പുകാരിയുടെ മകൻ യുവതിയെ വിവാഹം കഴിച്ച് എട്ടാം മാസമാണ് പ്രസവിച്ചത്. യുവതി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായിരുന്നുവെന്ന് സിഡബ്ല്യുസിയുടെ റിപ്പോർട്ടു പ്രകാരമായിരുന്നു അടൂർ പൊലീസ് പോക്സോ കേസെടുത്തിരുന്നത്.അനാഥാലയത്തിൽ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവം : അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു
0
വെള്ളിയാഴ്ച, ജൂലൈ 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.