ശിവമോഗ (കർണാടക): വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ തടവുകാരൻ്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. കർണാടകയിലെ ശിവമോഗ സെൻട്രൽ ജയിലിൽ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന ദൗലത്ത് ഖാൻ്റെ (30) വയറ്റിൽ നിന്നാണ് ഈ അസാധാരണമായ കണ്ടെത്തൽ.
കഞ്ചാവ് കടത്തിയ കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ദൗലത്ത് ഖാൻ, താൻ കല്ല് വിഴുങ്ങിയെന്നും അസഹനീയമായ വയറുവേദന അനുഭവപ്പെടുന്നുവെന്നും പറഞ്ഞാണ് ജൂൺ 24-ന് ജയിൽ ഡോക്ടറെ സമീപിച്ചത്. ഡോക്ടർ മരുന്ന് നൽകി വിട്ടയച്ചെങ്കിലും വേദനയ്ക്ക് ശമനമുണ്ടായില്ല.
തുടർന്ന്, ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എക്സ്റേ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. എക്സ്റേയിൽ വയറ്റിൽ ഒരു അസ്വാഭാവിക വസ്തുവുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയക്കൊടുവിൽ പുറത്തെടുത്തത് ഒരു മൊബൈൽ ഫോണാണെന്ന് സ്ഥിരീകരിച്ചു.
ജയിലിലെ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാനായിരിക്കാം ദൗലത്ത് ഖാൻ മൊബൈൽ ഫോൺ വിഴുങ്ങിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.