വാഷിങ്ടണ്‍: വ്യാപാരസ്ഥാപനത്തില്‍നിന്ന് ഒരുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ വനിത യുഎസില്‍ പിടിയിലായി. ഇല്ലിനോയിലെ 'ടാര്‍ഗറ്റ്' സ്റ്റോറില്‍നിന്നാണ് സ്ത്രീയെ കൈയോടെ പിടികൂടിയത്. മേയ് ഒന്നാം തീയതിയായിരുന്നു സംഭവം. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ബോഡിക്യാം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
1300 ഡോളര്‍ വിലവരുന്ന(ഏകദേശം 1.11 ലക്ഷം രൂപ) വ്യാപാരസ്ഥാപനത്തില്‍നിന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ഇന്ത്യന്‍ വനിതയ്ക്കെതിരേയുള്ള ആരോപണം. ഏഴുമണിക്കൂറോളം സ്ഥാപനത്തിനുള്ളില്‍ ഇവര്‍ ചുറ്റിത്തിരിയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓരോ സാധനങ്ങള്‍ എടുക്കുന്നതും പിന്നീട് ഫോണില്‍ എന്തോ പരിശോധിക്കുന്നതും ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് സാധനങ്ങളുമായി പണമടയ്ക്കാതെ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സ്ത്രീയെ ജീവനക്കാര്‍ തടഞ്ഞുവെച്ചത്.
പിടിക്കപ്പെട്ടതോടെ പണം നല്കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്ത്രീ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ക്ഷമിക്കണമെന്നും താന്‍ ഈ രാജ്യത്തുള്ള ആളല്ലെന്നും ഇവിടെ താമസമാക്കാന്‍ പോകുന്നില്ലെന്നുമാണ് സ്ത്രീ പറഞ്ഞത്. എന്നാല്‍, ഇന്ത്യയില്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോയെന്നും താന്‍ അങ്ങനെ കരുതുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥ ഇവര്‍ക്ക് മറുപടി നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു.
സ്ഥാപനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ കൈയില്‍ വിലങ്ങണയിച്ചാണ് പോലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അതേസമയം, ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.