ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിന് ആഴ്ചകൾക്കു മുൻപ് ജമ്മു കശ്മീരിനെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമായി വിഭജിക്കാനായി വാജ്പേയി–നവാസ് ഷരീഫ് സർക്കാരുകൾ പിൻവാതിൽ ചർച്ചകൾ നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. അഭിഷേക് ചൗധരിയെഴുതിയ ‘ബിലീവേഴ്സ് ഡിലെമ: വാജ്പേയി ആൻഡ് ദ് ഹിന്ദു റൈറ്റ്സ് പാത്ത് ടു പവർ’ എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്.
പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ മുൻ ഹൈക്കമ്മിഷണർ നിയാസ് നായിക്കും ഇന്ത്യയ്ക്കായി ആർ.കെ.മിശ്രയുമാണ് ചർച്ച നടത്തിയത്. വാജ്പേയിയുടെ പാക്കിസ്ഥാൻ സന്ദർശനത്തിനു ശേഷമാണ് ഡൽഹിയിലെ ഹോട്ടലിൽ 5 ദിവസം ചർച്ച നടന്നത്. സാമുദായികാടിസ്ഥാനത്തിൽ വിഭജിക്കാനായിരുന്നു ശ്രമമെന്നും ‘ചെനാബ് ഫോർമുല’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നതെന്നും ചൗധരി അവകാശപ്പെടുന്നു.ചെനാബ് നദിക്കു പടിഞ്ഞാറുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പാക്കിസ്ഥാനും കിഴക്കുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയ്ക്കും കൈമാറാനാണു പദ്ധതി തയാറാക്കിയത്. എന്നാൽ ഡൽഹിയിൽ ചർച്ചകൾ നടക്കുമ്പോൾ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയതോടെ പദ്ധതി തകിടംമറിഞ്ഞെന്നും പുസ്തകം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.