മുംബൈ: ഡോക്ടറെ കാണാന്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതിന് സ്വകാര്യ ആശുപത്രിയിലെ വനിതാ റിസപ്ഷനിസ്റ്റിന് യുവാവിന്റെ ക്രൂരമര്‍ദനം.
യുവതിയെ മര്‍ദിക്കുകയും മുടിയില്പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ കല്യാണിലെ നന്ദിവാലി മേഖലയിലാണ് സംഭവം. സൊനാലി പ്രദീപ് കലസാരെ(25) എന്ന യുവതിക്കാണ് മര്‍ദനമേറ്റത്.
സൊനാലിയെ മര്‍ദിച്ച ഗോപാല്‍ ഝാ എന്നയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഗോപാല്‍ ഒരു രോഗിക്കൊപ്പം ആശുപത്രിയില്‍ എത്തിയതാണെന്നാണ് വിവരം. ഡോക്ടര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുമായി കൂടിക്കാഴ്ച നടത്തുന്നതിനാലാണ് സൊനാലി, ഗോപാലിനോട് കാത്തിരിക്കാന്‍ പറഞ്ഞത്. എന്നാല്‍, കുപിതനായ ഇയാള്‍ സൊനാലിയെ ആക്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമത്തിനുശേഷം ഗോപാല്‍ കടന്നുകളഞ്ഞതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.