കോട്ടയം : ആലപ്പുഴയിലെ സംസ്ഥാന സമ്മേളനം വി.എസ്.അച്യുതാനന്ദൻ ബഹിഷ്കരിച്ചത് ‘ക്യാപ്പിറ്റൽ പണിഷ്മെന്റ്’ (വധശിക്ഷ) പ്രയോഗത്തെ തുടർന്നാണെന്ന പിരപ്പൻകോട് മുരളിയുടെ വെളിപ്പടുത്തൽ ശരിവച്ച് സിപിഎം നേതാവും മുൻ എംഎൽഎയുമായ സുരേഷ് കുറുപ്പ്. വിഎസിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശം സമ്മേളനത്തിൽ നടത്തിയത് ഒരു പെൺകുട്ടിയാണെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.
സിപിഎമ്മിൽ വിഭാഗീയത കടുത്ത നാളുകളിൽ വി.എസ്.അച്യുതാനന്ദനെ ‘ക്യാപിറ്റൽ പണിഷ്മെന്റിന്’ വിധേയമാക്കണമെന്ന മട്ടിൽ പാർട്ടി സമ്മേളനത്തിൽ പ്രസംഗം ഉണ്ടായെന്നതു സത്യമാണെന്ന് സിപിഎം നേതാവായിരുന്ന പിരപ്പൻകോട് മുരളി വെളിപ്പെടുത്തിയിരുന്നു. വിഎസ് അന്തരിച്ചതിനു പിറ്റേന്ന് ‘മലയാള മനോരമയിൽ’ എഴുതിയ ലേഖനത്തിലാണു മുൻ സിപിഎം എംഎൽഎയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പിരപ്പൻകോട് ഇക്കാര്യം പറഞ്ഞത്. അതിനു പിന്നാലെ ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് ഇതു ശരിവച്ചത്.2012 ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം.സ്വരാജാണ് ഇങ്ങനെ പ്രസംഗിച്ചതെന്നും പിരപ്പൻ കോട് മുരളി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്. വിഎസിനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞതിന്റെ ഒരു തെളിവോ വിഡിയോ ക്ലിപ്പോ ഹാജരാക്കിയാൽ ഈ പരിപാടി നിർത്താമെന്നായിരുന്നു സ്വരാജ് മുൻപ് ചാനൽ ചർച്ചയിൽ പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.