തിരുവനന്തപുരം : കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷയിലെ (കീം) ഫോർമുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും എതിർപ്പ് ഉയർന്നിരുന്നതായി വിവരം. കഴിഞ്ഞ മാസം 30ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചില മന്ത്രിമാർ സംശയം ഉയർത്തിയത്.
പുതിയ മാറ്റം ഈ വർഷം വേണോ എന്നായിരുന്നു മന്ത്രിമാർ ചോദിച്ചത്. പൊതുതാൽപര്യത്തിന്റെ പേരിൽ ഒടുവിൽ തീരുമാനം നടപ്പാക്കുകയായിരുന്നു. കീം എഴുതിയ വിദ്യാർഥികളെ കുഴപ്പത്തിലാക്കിയത് സർക്കാരിന്റെ ധൃതിപിടിച്ച നടപടിയാണെന്ന ആക്ഷേപത്തിനിടെയാണ് മന്ത്രിസഭാ യോഗത്തിൽ ചില മന്ത്രിമാർ ഉന്നയിച്ച സംശയം പുറത്തുവരുന്നത്.കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സംസ്ഥാന സർക്കാരിനേറ്റത് വലിയ തിരിച്ചടിയായിരുന്നു. ഹന്ന ഫാത്തിമ ഉൾപ്പെടെ സിബിഎസ്ഇ സിലബസുകാരായ 3 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചും ഇപ്പോള്‍ ഡിവിഷൻ ബെഞ്ചും അനുകൂല തീരുമാനമെടുത്തത്. യാഥാർഥ്യം പരിഗണിക്കാതെ, ഒരു വിഭാഗം കുട്ടികളെ തഴഞ്ഞ് ഏകപക്ഷീയമായാണ് സർക്കാർ നടപടിയെടുത്തതെന്നായിരുന്നു ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.