ദളിത് യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയതിന്‌ വീട്ടുടമയ്ക്കും മകൾക്കും പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുത്തു

തിരുവനന്തപുരം: വീട്ടുജോലിക്കുനിന്ന ദളിത് യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയതിന്‌ വീട്ടുടമയ്ക്കും മകൾക്കും പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുത്തു. അവഹേളനം നേരിട്ട ആർ. ബിന്ദു നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മിഷന്റെ ഉത്തരവനുസരിച്ചാണ് നടപടി.

വീട്ടുടമ ഓമന ഡാനിയേൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എസ്.ജെ. പ്രസാദ്, എഎസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരേയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഉത്തരവനുസരിച്ച് ബിന്ദു പേരൂർക്കട പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകിയിരുന്നു. വ്യാജപരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സസ്‌പെൻഷനിലാണ്.

വീട്ടുജോലിക്കാരിയാണ് ആർ. ബിന്ദു. ഇവർക്കെതിരേ അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേൽ മാല മോഷണത്തിന് പോലീസിൽ പരാതി നൽകുകയായിരുന്നു. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18-നാണെങ്കിലും പരാതി നൽകിയത് 23-നായിരുന്നു. വീട്ടിൽ അറിയിക്കാതെ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാർ സ്റ്റേഷനിലിരുത്തി ഒരു രാത്രി മുഴുവൻ ചോദ്യംചെയ്തു. പിറ്റേന്ന് ഉച്ചയ്ക്ക്‌ 12 മണിവരെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചു. എസ്‌ഐയും എഎസ്‌ഐയും ചേർന്ന്‌ ക്രൂരമായി മാനസികപീഡനത്തിന് ഇരയാക്കിയെന്നാണ് ബിന്ദുവിന്റെ പരാതി.

സംഭവം വിവാദമായതോടെ, കന്റോൺമെന്റ് എസിപി നടത്തിയ അന്വേഷണത്തിൽ പോലീസുകാർ അധികാരംവിട്ടുള്ള നടപടികളെടുത്തെന്ന് കണ്ടെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !