കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് പരോള്‍. പെരിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 10 പ്രതികളിലൊരാളാണ് സുബീഷ്.
കുറ്റവിമുക്തരാക്കിയത്. ഇതില്‍ 23, 24 പ്രതികളൊഴികെയുള്ളവര്ക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്.ഇതിനിടെ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം അടുത്താഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. പത്തുപേരെ വെറുതേവിട്ടതിനെതിരേയും നേതാക്കള്‍ക്ക് ശിക്ഷ കുറഞ്ഞതിനെതിരേയുമാണ് കുടുംബത്തിന്റെ ഹര്‍ജി.
മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്, മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുന്‍ ഉദുമ എരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠന്, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി വെളുത്തോളി രാഘവന്, കെ.വി. ഭാസ്കരന് എന്നിവര്‍ക്ക് അഞ്ചുവര്‍ഷം തടവാണ് വിധിച്ചത്. ഇവര്‍ നാലുപേരും ജാമ്യത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.