മുംബൈ: ചോക്ലേറ്റ് വാങ്ങാൻ പണംചോദിച്ചതിന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ബാലാജി റാത്തോഡ് എന്നയാളാണ് മകൾ ആരുഷിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിൽ ദേഷ്യപ്പെട്ട ബാലാജി സാരി കഴുത്തിൽ കുരുക്കി മകളെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. ബാലാജി മദ്യത്തിന് അടിമയായിരുന്നെന്നും കുടുംബത്തിൽ പതിവായി വഴക്കുണ്ടാക്കുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന ഇയാൾക്കൊപ്പം മകൾ ആരുഷി മാത്രമാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. ഭാര്യ വർഷ നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു.കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മകളെ കൊലപ്പെടുത്തിയ പിതാവിന് പരമാവധി ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.