ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ പിൻഗാമിയാര്? ജെഡിയു നേതാവ് ഹരിവംശ് സിങ്ങിന് മുൻതൂക്കം

ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചതിനുപിന്നാലെ പിൻഗാമിയാര് എന്ന ചോദ്യം സജീവം. രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറിൽനിന്നുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേരിനാണു മുൻതൂക്കം. സർക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിനു പുറമേ ബിഹാർ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഹരിവംശിന് പദവി നൽകുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സംസ്ഥാന ഗവർണർ പദവി അലങ്കരിച്ചിരുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപി പരിഗണിച്ചേക്കുമെന്ന് ചില വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ധൻകർ ഉപരാഷ്ട്രപതി ആകുന്നതിനുമുൻപ് ബംഗാൾ ഗവർണർ ആയിരുന്നു. മുതിർന്ന കേന്ദ്രമന്ത്രിമാരെയും പാർട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പരിഗണിച്ചേക്കാം. ധൻകറും മുൻപ് പദവി വഹിച്ചിരുന്ന വെങ്കയ്യാ നായിഡുവും ഉപരാഷ്ട്രപതിമാർ ആകുന്നതിനു മുൻപ് ബിജെപിയുടെ പ്രധാന നേതാക്കളായിരുന്നു. 

∙ തിരഞ്ഞെടുപ്പ് ഉടൻ

ഭരണഘടനയുടെ 68(2) അനുച്ഛേദം പ്രകാരം ഉപരാഷ്ട്രപതി രാജിവച്ചാൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അനുശാസിക്കുന്നു. അഞ്ചു വർഷമാണ് കാലാവധി. പദവി ഒഴിവുവന്നാൽ വേറെ ആര് ആ ചുമതലകൾ വഹിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. രാജ്യസഭയിൽ ഉപരാഷ്ട്രപതി ഇല്ലെങ്കിൽ ആ ചുമതല ഉപാധ്യക്ഷന് നിർവഹിക്കാം. 35 വയസ് പൂർത്തിയായ ഇന്ത്യൻ പൗരന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം. 2022 ഓഗസ്റ്റിലാണ് ധൻകർ ഉപരാഷ്ട്രപതി പദവിയിൽ എത്തിയത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !