തിരുവനന്തപുരം : പൊലീസിന്റെ ട്രാക്ടറില്‍ ശബരിമലയില്‍ പോയ എഡിജിപി എം.ആര്.അജിത് കുമാറിനെ വിമര്‍ശിച്ച് റവന്യുമന്ത്രി കെ.രാജന്. മലയാളത്തില്‍ വകതിരിവ് എന്നൊരു വാക്കുണ്ടെന്നും അത് ഓരോരുത്തരും ഉണ്ടാക്കി എടുക്കേണ്ട ശീലമാണെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും ടൂട്ടോറിയലിലോ യൂണിവേഴ്സിറ്റിയിലോ പഠിപ്പിക്കുന്നതല്ല അത്. ഓരോരുത്തരുടെയും സ്വഭാവവും ശൈലിയും അനുസരിച്ചിരിക്കും അത്. വിവരങ്ങള്‍ വരുമ്പോഴാണ് അതു നോക്കുക എന്നും മന്ത്രി പറഞ്ഞു.
എഡിജിപി എം.ആര്.അജിത്കുമാര്‍ ശബരിമലയിലേക്കും തിരിച്ചും പൊലീസിന്റെ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പമ്പ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മോട്ടര്‍ വാഹന ആക്ട് പ്രകാരമാണ് ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം വാഹനമോടിച്ചെന്നും രാത്രി 9നു ശേഷം നിയമവിരുദ്ധമായി 3 പേരെ ട്രാക്ടറില്‍ കയറ്റിയെന്നും ആണ് കേസ്. ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറാണു യാത്രയ്ക്കായി ഉപയോഗിച്ചത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നു ഹൈക്കോടതി പരാമര്‍ശിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.