മരട്(കൊച്ചി): ഡ്രൈവര്‍ മദ്യ ലഹരിയില്‍ അപകടകരമായവിധം ഓടിച്ച ലോറി ആംബുലന്‍സ് ഡ്രൈവര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ അരൂര്‍-ഇടപ്പള്ളി ദേശീയ പാതയിലായിരുന്നു സംഭവം. ടയറുമായി തമിഴ്നാട്ടില്‍ നിന്നും ചേര്‍ത്തലയിലേക്കു വന്ന ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപകടകരമായവിധം ലോറി പോകുന്നതുകണ്ട് റോഡിലൂടെ പോയ മറ്റ് യാത്രക്കാര്‍ ബഹളംവെച്ചു. ഇതിനിടെ ലോറി നിയന്ത്രണം തെറ്റി മീഡിയനില്‍ കയറിയിറങ്ങി. ഈ സമയം പിന്നിലൂടെ വന്ന ആംബുലന്‍സിന് സൈഡ് കൊടുത്തതുമില്ല. ലോറിയുടെ അപകടയാത്ര തിരിച്ചറിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിക്കുസമീപം എത്തിയപ്പോള്‍ ആംബുലന്‍സില്‍നിന്നും ഇറങ്ങി ലോറി റോഡില്‍ തടഞ്ഞിട്ടു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹൈവേ പോലീസും പനങ്ങാട് പോലീസും സ്ഥലത്തെത്തി ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡ്രൈവര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.