പട്ന : ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബിഹാറിലെ ഒരു കോടിയോളം വോട്ടർമാർ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്നു പുറത്താകും. ബിഹാറിലെ 1.33 കോടി വോട്ടർമാർ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതായാണു കണക്കാക്കുന്നത്. ഇവർ ഈ മാസം 25നകം നാട്ടിലെത്തി രേഖകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു സമർപ്പിക്കണം. ജോലി സാഹചര്യങ്ങൾ കാരണം ഒരു കോടി വോട്ടർമാർക്കെങ്കിലും വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ പങ്കെടുക്കാനായി നാട്ടിലെത്താൻ കഴിയില്ല.
ദീപാവലി, ഛഠ്, ഹോളി ഉൽസവ ദിവസങ്ങളിലാണു ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ ബിഹാറിൽ സാധാരണ അവധിക്കെത്തുക. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയാലും വോട്ടെടുപ്പിൽ പങ്കെടുക്കാൻ മാത്രമായി നാട്ടിലെത്തുന്നതിനും ഇവർക്കു ബുദ്ധിമുട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്നു പുറത്തായാൽ വോട്ടർക്ക് തിരിച്ചറിയൽ കാർഡ് ഭാവിയിൽ രേഖയായി ഹാജരാക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.