പരസ്യമായി ശകാരിച്ചതിലുള്ള വൈരാഗ്യം കൊണ്ട് യുവതിയെയും മകനെയും കഴുത്തറത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരൻ

ഡൽഹി: പരസ്യമായി ശകാരിച്ചതിലുള്ള വൈരാഗ്യം കൊണ്ട് യുവതിയെയും മകനെയും കഴുത്തറത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരൻ. ഡൽഹിയിലെ ലജ്പത് നഗറിലാണ് നടുക്കുന്ന സംഭവം. രുചിക സെവാനി (42), മകൻ ക്രിഷ് (14) എന്നിവരാണു കൊല്ലപ്പെട്ടത്. രുചികയുടെ ഭർത്താവ് കുൽദീപ് സെവാനി രാത്രി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. സംഭവത്തിൽ വീട്ടുജോലിക്കാരൻ മുകേഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ലജ്പത് നഗർ മാർക്കറ്റിൽ വസ്ത്രവ്യാപാരം നടത്തിവരികയായിരുന്നു രുചികയും ഭർത്താവും. ബുധനാഴ്ച രാത്രി കടയടച്ച് കുൽദീപ് സെവാനി തിരികെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ഭാര്യയെയും മകനെയും ഫോണിൽ വിളിച്ച് കിട്ടിയില്ല. 

വീടിന്റെ ഗേറ്റിലും വാതിൽപ്പടിയിലും രക്തക്കറ കണ്ടതോടെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രുചികയെയും ക്രിഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രുചികയുടെ മൃതദേഹം കിടപ്പ് മുറിയിലും മകന്റേത് ശുചിമുറിയിലും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. 

സംഭവത്തിൽ അറസ്റ്റിലായ മുകേഷിനെ കുൽദീപും രുചികയും ഒരു കുടുംബാഗത്തെപ്പോലെയായിരുന്നു കണ്ടിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഡ്രൈവറായും ഷോപ്പ് അസിസ്റ്റന്റായും ജോലി ചെയ്തിരുന്ന പ്രതി, 40,000 രൂപയുടെ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ രുചിക പരസ്യമായി ശകാരിച്ചിരുന്നു. ആ വൈരാഗ്യം കൊണ്ടാണ് താൻ ഇരുവരെയും കൊലപ്പെടുത്തിയതെന്ന് മുകേഷ് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !