ഡൽഹി: പരസ്യമായി ശകാരിച്ചതിലുള്ള വൈരാഗ്യം കൊണ്ട് യുവതിയെയും മകനെയും കഴുത്തറത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരൻ. ഡൽഹിയിലെ ലജ്പത് നഗറിലാണ് നടുക്കുന്ന സംഭവം. രുചിക സെവാനി (42), മകൻ ക്രിഷ് (14) എന്നിവരാണു കൊല്ലപ്പെട്ടത്. രുചികയുടെ ഭർത്താവ് കുൽദീപ് സെവാനി രാത്രി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. സംഭവത്തിൽ വീട്ടുജോലിക്കാരൻ മുകേഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
ലജ്പത് നഗർ മാർക്കറ്റിൽ വസ്ത്രവ്യാപാരം നടത്തിവരികയായിരുന്നു രുചികയും ഭർത്താവും. ബുധനാഴ്ച രാത്രി കടയടച്ച് കുൽദീപ് സെവാനി തിരികെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ഭാര്യയെയും മകനെയും ഫോണിൽ വിളിച്ച് കിട്ടിയില്ല.
വീടിന്റെ ഗേറ്റിലും വാതിൽപ്പടിയിലും രക്തക്കറ കണ്ടതോടെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രുചികയെയും ക്രിഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രുചികയുടെ മൃതദേഹം കിടപ്പ് മുറിയിലും മകന്റേത് ശുചിമുറിയിലും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ മുകേഷിനെ കുൽദീപും രുചികയും ഒരു കുടുംബാഗത്തെപ്പോലെയായിരുന്നു കണ്ടിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഡ്രൈവറായും ഷോപ്പ് അസിസ്റ്റന്റായും ജോലി ചെയ്തിരുന്ന പ്രതി, 40,000 രൂപയുടെ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ രുചിക പരസ്യമായി ശകാരിച്ചിരുന്നു. ആ വൈരാഗ്യം കൊണ്ടാണ് താൻ ഇരുവരെയും കൊലപ്പെടുത്തിയതെന്ന് മുകേഷ് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.