മഞ്ഞുമ്മല്‍ (കൊച്ചി): യൂണിയന് ബാങ്ക് മഞ്ഞുമ്മല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഇന്ദു കൃഷ്ണയ്ക്ക് (35) നേരേയായിരുന്നു ബാങ്കിലെ മുന്‍ അപ്രൈസര്‍ സെന്തില്‍കുമാറി (44) ന്റെ അക്രമം. ഇറച്ചിവെട്ടുന്ന കത്തികൊണ്ടുള്ള വെട്ടേറ്റ് ഇന്ദുവിന്റെ വലത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു.
കവിളിലും പുറത്തും മുറിവുള്ള ഇന്ദു ചേരാനെല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച കൊടുങ്ങല്ലൂര്‍ പത്താഴശ്ശേരി ടി.കെ.എസ്. പുരം സ്വദേശിയായ സെന്തില്‍കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മാവേലിക്കര ആനന്ദഭവനം കുടുംബാംഗമാണ് ഇന്ദു. ബാങ്കിലെ അപ്രൈസറായിരുന്ന സെന്തില്‍കുമാറിനെ അടുത്തയിടെ പിരിച്ചുവിട്ടിരുന്നു. ജോലി പോകാന്‍ കാരണക്കാരി ഇന്ദുവാണെന്നു പറഞ്ഞായിരുന്നു ആക്രമണം.
വ്യാഴാഴ്ച രാത്രി ഏഴോടെ ബൈക്കിലെത്തിയ സെന്തില്‍ ബാങ്കിനകത്ത് പ്രവേശിച്ച് ജോലി ചെയ്യുകയായിരുന്ന ഇന്ദുവിനെ വെട്ടുകയായിരുന്നു. ബാങ്കിലെ മറ്റു ജീവനക്കാര്‍ ഓടിക്കൂടി സെന്തില്‍ കുമാറിനെ പിടിച്ചുമാറ്റി, വെട്ടുകത്തിയും പിടിച്ചെടുത്തു.തുടര്‍ന്ന് ജീവനക്കാര്‍ തന്നെയാണ് ഓട്ടോറിക്ഷ വിളിച്ച് ഇന്ദുവിനെ തൊട്ടടുത്തുള്ള മഞ്ഞുമ്മലിലെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റി.ഈ സമയം സെന്തില്‍കുമാര്‍ ബാങ്കില്‍നിന്നു കിട്ടിയ മറ്റൊരു ചെറുകത്തിയുമായി ശൗചാലയത്തില്‍ കയറി വാതിലടച്ചശേഷം നെഞ്ചത്ത് കുത്തിയും കൈകളില്‍ വെട്ടിയും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഇയാള്‍ മയങ്ങിവീണു. പോലീസാണ് പുറത്തെടുത്ത് ഓട്ടോറിക്ഷയില്‍ മഞ്ഞുമ്മല്‍ ആശുപത്രിയില്‍ എത്തിച്ചത്.തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പി.എസ്. ഷിജു സ്ഥലത്തെത്തി അന്വേഷണം നടത്തി. ഏലൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സജീവമാണ് കേസ് അന്വേഷിക്കുന്നത്. സെന്തില്‍കുമാറിനെ പിന്നീട് എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.