ജയിൽ ഉദ്യോഗസ്ഥരുടെ തീവ്രവാദ ബന്ധം: തടിയന്റവിട നസീറിനു സഹായം ചെയ്ത കേസിൽ 3 അറസ്റ്റ്

 ബെംഗളൂരു: ഭീകരവാദക്കേസിൽ ജയിലിൽ കഴിയുന്ന കണ്ണൂർ സ്വദേശി തടിയന്റവിട നസീർ ഉൾപ്പെട്ട തടവുകാരെ മതതീവ്രവാദികളാക്കിയതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് മൊബൈൽ ഫോൺ എത്തിച്ചുനൽകിയ കേസിൽ ജയിൽ ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കർണാടകയിലെ രണ്ട് ജില്ലകളിലായി അഞ്ചിടങ്ങളിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് അറസ്റ്റ്.


ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, സിറ്റി ആംഡ് റിസർവ് പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ.) ചാൻ പാഷ, കേസിലെ ഒളിവിൽ കഴിയുന്ന പ്രതിയുടെ അമ്മ അനീസ് ഫാത്തിമ എന്നിവരാണ് പിടിയിലായത്.

റെയ്ഡിനിടെ അറസ്റ്റിലായ പ്രതികളുടെ വീടുകളിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ, പണം, സ്വർണം, കുറ്റകരമായ രേഖകൾ എന്നിവ പിടിച്ചെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റുകൾ.


ഗൂഢാലോചനയും ഫോൺ കൈമാറ്റവും

ബെംഗളൂരു സെൻട്രൽ ജയിലിൽ ഭീകരവാദക്കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് ഉപയോഗിക്കുന്നതിനായി ഡോ. നാഗരാജ് മൊബൈൽ ഫോണുകൾ എത്തിച്ചുനൽകിയതായി എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവർത്തനത്തിൽ പവിത്ര എന്ന സ്ത്രീയും നാഗരാജിനെ സഹായിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. നാഗരാജിന്റെയും പവിത്രയുടെയും വീടുകൾക്ക് പുറമെ, കേസിൽ ഒളിവിൽ കഴിയുന്ന ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമയുടെ വീട്ടിലും എൻ.ഐ.എ. പരിശോധന നടത്തി. നസീറിൽ നിന്ന് തന്റെ മകന് ഫണ്ട് സ്വരൂപിക്കുന്നതിനും ജയിലിൽ നസീറിന് അത് കൈമാറുന്നതിനുമുള്ള നിർദേശങ്ങൾ നൽകുന്നതിലും അനീസ് ഫാത്തിമയ്ക്ക് പങ്കുണ്ടായിരുന്നതായി എൻ.ഐ.എ. വ്യക്തമാക്കുന്നു.

തുടരന്വേഷണം ശക്തമാക്കുന്നു

ഈ കേസിൽ ഒളിവിൽ കഴിയുന്ന ജുനൈദ് അഹമ്മദ് ഉൾപ്പെടെ ഒമ്പത് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി.), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രതിരോധം) നിയമം (യു.എ.പി.എ.), ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം എൻ.ഐ.എ. ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണങ്ങളും ശ്രമങ്ങളും എൻ.ഐ.എ. ഊർജ്ജിതമാക്കിയിട്ടുണ്ട്.

2008-ലെ ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് തടിയന്റവിട നസീർ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നത്. നിലവിൽ അറസ്റ്റിലായ ചാൻ പാഷയും മറ്റ് നാലുപേരും 2017-ൽ ആർ.ടി. നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിലെ പ്രതികളാണ്. ഈ കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് ഇവർ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !