പാലോട്: ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ച് ബ്രാൻഡഡ് ചാക്കുകളിൽ നിറച്ചു കൂടിയ വിലയ്ക്ക് വിതരണം നടത്തുന്നുവെന്ന് പരാതി. തിരുവനന്തപുരം പാലോട് പാപ്പനംകോടുള്ള അരി ഗോഡൗണിനെതിരെയാണ് പരാതി.
നാട്ടുകാരും ചുമട്ടു തൊഴിലാളികളും ചേർന്നു ഉപരോധിച്ചതിനെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് അരിച്ചാക്കുകൾ പിടിച്ചെടുത്തു ഗോഡൗൺ അടച്ചു പൂട്ടി. സംഭവത്തിൽ റിപ്പോർട്ട് കളക്ടർക്ക് കൈമാറി. ആപ്പിൾ എന്ന ബ്രാൻഡിൽ ഇവിടെ നിന്നും അരി തിരുവനന്തപുരം കൊല്ലം ജില്ലകളിൽ വിതരണം നടത്തിയിരുന്നതായി പറയപ്പെടുന്നു.താലൂക്ക് സപ്ലൈ ഓഫിസർ എ. ശ്രീലതയുടെ നേതൃത്വത്തിലാണ് 435 പഴയതും പുതിയതുമായ അരിച്ചാക്കുകൾ പിടിച്ചെടുത്തു. ഇവ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. അരി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണോ എന്നതടക്കം ക്വാളിറ്റി കൺട്രോളറുടെ പരിശോധനയിൽ കൂടുതൽ വ്യക്തത വരണം. റേഷൻ അരിക്കു പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോയ്ക്ക് ഒന്നോ രണ്ടോ രൂപയ്ക്ക് കിട്ടുന്ന അരിയും ചേർത്താണ് വിതരണം നടത്തിതെന്നും സംശയിക്കുന്നത്.
നെടുമങ്ങാട് വാളിക്കോട് സ്വദേശി ഷാരുഖ് ആണ് കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും അദ്ദേഹത്തെ കുറിച്ച് വിവരമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മാസങ്ങൾക്ക് മുൻപാണ് എഎംഎസ് ട്രേഡിംഗ് കമ്പനി എന്ന പേരിൽ ഗോഡൗൺ തുടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ലോഡ് കയറ്റി പോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.