ആലപ്പുഴ ;വീട്ടുകരം ഒഴിവാക്കപ്പെട്ട കുടുംബങ്ങൾക്ക് നഗരസഭ ആയിരക്കണക്കിനു രൂപയുടെ കെട്ടിട നികുതി ചുമത്തി നോട്ടിസ് അയച്ചുതുടങ്ങി.
നികുതി ഒഴിവാക്കിയതായി നഗരസഭ തന്നെ നേരത്തെ കത്ത് നൽകിയിട്ടുള്ള വീടുകൾക്കാണ് 1000 മുതൽ 4000 രൂപ വരെ നികുതി ചുമത്തിയത് നോട്ടിസ് നൽകിയത്.റെയിൽവേ സ്റ്റേഷൻ വാർഡ് വെളിയിൽ വീട്ടിൽ ഷീലയുടെ വീട് നാല് വശവും ആസ്ബസ്റ്റോസ് ഷീറ്റ് വച്ച് മറച്ചതാണ്. വീട് നിൽക്കുന്ന സ്ഥലത്തിന് സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. നഗരസഭ നികുതി ഒഴിവാക്കിയ വീടാണിത്.പക്ഷേ കഴിഞ്ഞ ദിവസം നഗരസഭ നൽകിയ നോട്ടിസിൽ പറയുന്നത് 4780 രൂപ കെട്ടിട നികുതിയായി അടയ്ക്കണമെന്ന്. നിശ്ചിത ദിവസത്തിനകം തുക അടയ്ക്കാത്തപക്ഷം നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നികുതി 2019–20ൽ 20 രൂപ തീരുമാനിച്ച ശേഷം തൊട്ടടുത്ത വർഷം 396 രൂപയായി വർധിപ്പിച്ചതാണ് തുടർന്നു 2024–25ൽ 437 രൂപയിലേക്ക് ഉയർത്തി ആണ് ആകെ 4780 രൂപ അടയ്ക്കണമെന്നു പറഞ്ഞിട്ടുള്ളത്. ഇതിൽ ഗ്രന്ഥശാല, സേവന നികുതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷീലയും മത്സ്യത്തൊഴിലാളിയായ ഭർത്താവ് ചിത്രനും മാത്രമാണ് വീട്ടിൽ താമസം. ഇരുവരും രോഗികളാണ്.ഇവർക്ക് മക്കളില്ല.480 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചെറിയ വീടുള്ള ബീച്ച് വാർഡ് തൈപ്പറമ്പിൽ ലതയ്ക്കും നോട്ടിസ് ലഭിച്ചു. ലതയുടെ അപേക്ഷയിന്മേൽ റവന്യു ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരവും വീട് കെട്ടിട നികുതിയിൽ നിന്നു ഒഴിവാക്കിയതാണ്. അതിന് 2800 രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടിസ് നൽകിയിട്ടുള്ളത്. ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന വിഷമത്തിലാണ് ഇവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.