പിറവം: ഭാര്യയുടെ പരാതിയില്‍ യുകെയിൽ പൊലീസ് കസ്‌റ്റഡിയിൽ എടുത്ത, പിറവം മണീട് സ്വദേശിയായ മെയിൽ നഴ്‌സ് ചൊവ്വാഴ്ച ദുരൂഹ സാഹചര്യത്തിൽ കസ്‌റ്റഡിയിൽ മരിക്കുകയായിരുന്നു.
മണീട് ഗവ.എൽപി സ്‌കൂളിനു സമീപം കുന്നത്തു കളപ്പുരയിൽ എൽദോസാണു (34) മരിച്ചത്. ഇംഗ്ലണ്ടിലെ ബെയിങ് സ്‌റ്റോക്കിലാണു സംഭവം. നഴ്‌സായ ഭാര്യയുടെ പരാതിയിയിലാണ് എൽദോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണു എൽദോസ് യുകെയിൽ എത്തിയത്.
ഇതിനിടെ എൽദോസിന്റെ യുകെയിലുള്ള മാതൃസഹോദര ഭാര്യയും മകനും സ്‌റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാർഡും എൽദോസ് ഇവർക്കു കൈമാറി. പിന്നാലെ യുകെയിൽ ബിസിനസ് ചെയ്യുന്ന ഇരുവരും പിറവത്തേക്കു മടങ്ങി. ഇതിനു ശേഷം ബർമിൻഹാമിൽ മാതൃസഹോദര ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ പൊലീസ് അന്വേഷിച്ച് എത്തിയിരുന്നുവത്രേ. ഇതിനിടെ കഴിഞ്ഞ 27നു വൈകിട്ടു നാട്ടിലെ ഫോണിൽ വിളിച്ചു മരണം നടന്നുവെന്ന് അറിയിക്കുകയായിരുന്നു.
5.00 നു ഓക്സ്ഫോർഡിൽ പോസ്‌റ്റുമോർട്ടം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മരണ കാരണം ഇതിനു ശേഷമെ അറിയാനാകൂ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ശ്രമിക്കുന്നതിനു ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.