തെക്കന്‍ ഫ്രാന്‍സില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ വിവാഹദിവസം തന്നെ വധു അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.
ഇന്നലെ പ്രാദേശിക സമയം വൈകിട്ട് നാലരമണിയോടെയായിരുന്നു സംഭവം നടന്നത്. തെക്കന്‍ ഫ്രാന്‍സിലെ ഗോള്‍ട്ടിലുള്ള വോക്ല്യൂസ് അവെന്യുവില്‍ നടന്ന സംഭവത്തില്‍ നവദമ്പതിമാര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന 13 വയസ്സുള്ള കുട്ടിക്കും വെടിയേറ്റു.
വധുവും വരനും അവരുടെ കാറില്‍ യാത്ര തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗോള്‍ഫ് കാര്‍ട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. ജീവന് രക്ഷിക്കാനുള്ള ശ്രമത്തില്‍ വരന് കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അത് ഇടിച്ച് അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട മറ്റ് മൂന്ന് അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ചില പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകാണിതെന്നും പോലീസ് കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.