ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഔട്ടായിട്ടും ക്രീസ് വിടാതെ ഓപണര്‍ യശസ്വി ജയ്സ്വാള്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് വേണ്ടി ഓപണിങ്ങിനിറങ്ങിയ ജയ്സ്വാള്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു.
അംപയര്‍ ഔട്ടെന്ന് വിധിച്ച് വിരലുയര്ത്തിയെങ്കിലും ജയ്സ്വാള്‍ ക്രീസില്‍ തന്നെ നിന്ന് തന്റെ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലെ ഏഴാം ഓവറിലാണ് സംഭവം. ക്രിസ് വോക്സിന്റെ പന്തിനെ ഫ്ളിക്ക് ചെയ്യാനുള്ള ജയ്സ്വാളിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. അപ്പീലിന് ശേഷം അംപയര്‍ ഉടന്‍ തന്നെ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ അത് ഔട്ടല്ലെന്ന ഭാവത്തില്‍ യശസ്വി അംപയറെ നോക്കി ക്രീസില്‍ തന്നെ നിന്നു.പിന്നീട് പത്ത് സെക്കന്‍ഡിന് ശേഷം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡിആര്‍എസ് സംവിധാനം ഇല്ലാത്തതിനാല്‍ യശസ്വിക്ക് അംപയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ സാധിച്ചതുമില്ല. 26 പന്തില്‍ 17 റണ്‍സുമായാണ് ജയ്സ്വാള്‍ പുറത്തേക്ക് പോകുന്നത്.രണ്ട് ബൗണ്ടറികളുമായി തകര്‍ത്തടിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് ജയ്സ്വാള്‍ ഔട്ടാകുന്നത്. നിലവില്‍ 83 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് ഇന്ത്യ എ. കെ എല്‍ രാഹുല്‍ സെഞ്ച്വറിയും (116) ധ്രുവ് ജുറേല്‍ അര്‍ധ സെഞ്ച്വറിയും (52) നേടി. അഞ്ച് റണ്‍സുമായി തനുഷ് കൊട്ടിയാനും ഒരു റണ്ണുമായി അന്‍ഷുല്‍ കാംബോജുമാണ് ക്രീസില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.